നിധിനേ, നിനക്ക് ഒരു മകളാണ് പിറന്നത്..ഒരിക്കലെങ്കിലും അച്ഛനെ ഒന്നു കണ്ടിരുന്നെങ്കില്‍ എന്ന് ആ മകള്‍ ആഗ്രഹിക്കില്ലേ...
കൊച്ചി: നാട്ടിലേക്ക് മടങ്ങാന്‍ സഹായിക്കണം എന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച ഗര്‍ഭിണി, കോഴിക്കോട് പേരാമ്പ്ര സ്വദേശി ജിഎസ് ആതിരയുടെ ഭര്‍ത്താവ് നിഥിന് ചന്ദ്രന്റെ മരണം മലയാളികള്‍ക്കും പ്രവാസികള്‍ക്കും ഞെട്ടലുണ്ടാക്കിയിരുന്നു. ഇന്നലെ പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രാവിലെ ഉണരാതായോടെ സുഹൃത്തുക്കള്‍ റൂമിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിതിന്റെ അപ്രതീക്ഷ മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
എന്നാല്‍ ഇന്ന് ആതിരയ്ക്ക് പെണ്‍കുഞ്ഞ് പിറന്നിരിക്കുകയാണ്. സഹജീവികളോട് സഹാനുഭൂതിയുണ്ടായിരുന്ന നിധിന് എന്ന മനുഷ്യന് സ്വന്തം കുഞ്ഞിന്റെ ചിരി കാണാനാവാതെ യാത്രയാകേണ്ടിവന്നു. സ്വകാര്യ ആശുപത്രിയിലെ സിസേറിയനെ തുടര്‍ന്നാണ് ആതിര അമ്മയായത്. നിധിന്റെ വിയോഗത്തില്‍ നിരവധി പേരാണ് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ സംവിധായകന് വിഎ ശ്രീകുമാര്‍ നിധിനെ കുറിച്ചുള്ള ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.
Recommended Video

നിനക്ക് ഒരു മകളാണ്
നിതിനേ, നിനക്ക് ഒരു മകളാണ് പിറന്നതെന്ന വാര്‍ത്ത ഇപ്പോള്‍ കേട്ടു... ഇതെഴുതിക്കൊണ്ടിരിക്കെ. ആ മകളെ ഈ ലോകത്തേയ്ക്ക് സ്വാഗതം ചെയ്യുന്നു. നിതിനെയും ആതിരയെയും കുറിച്ച് ഇന്നലെ മുതല്‍ കൂടുല്‍ വായിക്കുകയായിരുന്നു. കേള്‍ക്കുകയായിരുന്നു. മുന്‍പ് വാര്‍ത്തകളില്‍ ഇരുവരേയും ശ്രദ്ധിച്ചിരുന്നു. പലരും ഷെയര്‍ ചെയ്ത നിതിന്റെ ചിത്രങ്ങള്‍ പലപ്പോഴായി കാണുകയായിരുന്നു. ആ നല്ല മനസിന്റെ എല്ലാ പ്രസാദാത്മകതയുമുള്ള ചിരി. സ്നേഹം വായിച്ചെടുക്കാവുന്ന മുഖം.

ആതിരയും നിതിനുമാണ്
വിദേശങ്ങളിലുള്ള ഗര്‍ഭിണികള്‍ക്ക് നാട്ടിലേയ്ക്കു വരാനുള്ള പോരാട്ടം സുപ്രീംകോടതിയില്‍ നടത്തിയത് ആതിരയും നിതിനുമാണ്. ആ പോരാട്ടത്തിന്റെ വിജയത്തിലാണ് വന്ദേഭാരത് മിഷനില്‍ ഗര്‍ഭിണികള്‍ക്ക് ആദ്യ വിമാനങ്ങളില്‍ ഇടം കിട്ടിയത്. ആ യാത്രയില്‍ നിതിനുണ്ടായിരുന്ന ടിക്കറ്റ്, മറ്റൊരത്യാവശ്യക്കാരന് വിട്ടു നില്‍കി. യൂത്ത്കോണ്‍ഗ്രസിന്റെ യൂത്ത്കെയറിന്റെ ഭാഗമായി മറ്റു രണ്ടുപേര്‍ക്ക് വിമാനടിക്കറ്റ് നല്കി. യുവാക്കളില്‍ ഇന്നില്ലെന്നു കുറ്റപ്പെടുത്തുന്ന പ്രതിബദ്ധതയും സഹജീവിസ്നേഹവും രാഷ്ട്രീയ ബോധ്യവുമുള്ള നിതിന്‍ ഒരു മാതൃക തന്നെയാണ്.

എല്ലാവരുടേയും സ്നേഹിതന്
ജോലിയും അതുകഴിഞ്ഞാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നിതിന്‍ ദുബായിയില്‍ തങ്ങുകയായിരുന്നു. രക്തദാന പ്രവര്‍ത്തനങ്ങളും പ്രവാസി കേണ്‍ഗ്രസ് സംഘാടനവുമായി സജീവമായിരുന്ന 29 വയസുകാരന് എഞ്ചിനീയര്‍. സഹജീവികളോട് സഹാനുഭൂതിയുണ്ടായിരുന്ന മനുഷ്യന്. എല്ലാവരുടേയും സ്നേഹിതന്. ആതിര ഇനിയും വിയോഗം അറിഞ്ഞിട്ടില്ല. നിതിന്‍ ചെയ്ത നന്മകളെല്ലാം ചുറ്റുപാടു നിന്നും കേള്‍ക്കുമ്പോള്‍, ഒരിക്കലെങ്കിലും അച്ഛനെ ഒന്നു കണ്ടിരുന്നെങ്കില്‍ എന്ന് വളരുന്തോറും മകള്‍ ആഗ്രഹിക്കില്ലേ... ഓര്‍ക്കുന്തോറും സങ്കടം കൂടുന്നതേയുള്ളൂ നിതിന്‍...

സ്നേഹാഞ്ജലികള്‍ സ്നേഹിതാ
മരിക്കുമ്പോള്‍ കരയുന്നവരുടെ എണ്ണം ഒരു ജന്മത്തിന്റെ മഹത്വത്തെ വിളിച്ചോതുമെന്നു കേട്ടിട്ടുണ്ട്. നിതിന്‍, താങ്കളുടെ വിയോഗത്തില്‍ ഞങ്ങളെല്ലാം വേദനിക്കുന്നു; നേരിലറിയാവുന്നവരും ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്തവരുമെല്ലാം... നിതിന്റേത് നന്മയേറിയ ഹൃദയാമിരുന്നു. ആ ഹൃദയമാണ് നിലച്ചത്. സ്നേഹാഞ്ജലികള്‍ സ്നേഹിതാ...
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications