തീരദേശ സംരക്ഷണത്തിന് 4013 കോടി രൂപയുടെ മെഗാ പദ്ധതിക്ക് ഭരണാനുമതി
തിരുവനന്തപുരം: തീരദേശ ജനതയ്ക്ക് നൽകിയ വാക്ക് പാലിച്ച് സംസ്ഥാന സർക്കാർ. തീരദേശ മേഖലകളിലെ രൂക്ഷമായ കടലാക്രമണങ്ങളിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തും ഉപജീവനമാർഗ്ഗവും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് സർക്കാർ തത്വത്തിൽ ഭരണാനുമതി നൽകി.
'കേരള സുസ്ഥിര തീരദേശ സംരക്ഷണ-കാലാവസ്ഥാ പ്രതിരോധ പദ്ധതി' (Kerala Sustainable Coastal Protection and Climate Resilient Planning Project) യാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. 4,013 കോടി രൂപയുടെ ഈ ബൃഹദ്പദ്ധതി ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ (ADB) സാമ്പത്തിക സഹായത്തോടെയാണ് സർക്കാർ നടപ്പിലാക്കുന്നത്.
പരിമിതികളെ മറികടന്ന് അതിജീവനം
വർഷങ്ങളായി കേരളത്തിലെ 65 കിലോമീറ്ററോളം വരുന്ന തീരപ്രദേശം രൂക്ഷമായ കടലാക്രമണ ഭീഷണിയുടെ നിഴലിലാണ്. അതിനാൽ താൽക്കാലിക നടപടികൾക്ക് പകരം ശാശ്വതമായ പരിഹാരമാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ലോകബാങ്ക് നൽകിയ 755 കോടി രൂപ തീരദേശ പ്രതിസന്ധി പരിഹരിക്കാൻ അപര്യാപ്തമായിരുന്നു. തുടര്‍ന്ന്, മറ്റ് ഫണ്ടിംഗ് സാധ്യതകൾ തേടുകയും, ഏഷ്യൻ ഡെവലപ്‌മെൻ്റ് ബാങ്കിൽ നിന്ന് 466.67 ദശലക്ഷം ഡോളറിന്റെ (ഏകദേശം 4,013 കോടി രൂപ) സാമ്പത്തിക പാക്കേജ് നേടുകയും ചെയ്തു. ഈ പദ്ധതിച്ചെലവിന്റെ 70% (2,809 കോടി രൂപ) എ.ഡി.ബി വായ്പയും 30% (1,204 കോടി രൂപ) സംസ്ഥാന വിഹിതവുമാണ്.

കല്ലിടൽ മാത്രമല്ല, ശാസ്ത്രീയമായ ആധുനിക പ്രതിരോധം
ഈ പദ്ധതി കേവലം കടൽഭിത്തി നിർമ്മാണത്തിൽ മാത്രം ഒതുങ്ങുന്നില്ല. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ മാർഗ്ഗങ്ങളിലൂടെയാണ് 90 കിലോമീറ്റർ തീരപ്രദേശം സംരക്ഷിക്കപ്പെടുക.
തീരക്കടലിൽ കൃത്രിമ പവിഴപ്പുറ്റുകളുടെ നിർമ്മാണം, നഷ്ടപ്പെട്ട തീരം വീണ്ടെടുക്കുന്നതിനുള്ള ബീച്ച് നറിഷ്‌മെന്റ്, മണൽ സംരക്ഷണ ഘടനകൾ, തകർന്ന കടൽഭിത്തികളുടെ പുനർനിർമ്മാണം എന്നിവയും പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. മാത്രമല്ല തീരദേശ നിവാസികളുടെ സാമ്പത്തിക ഉന്നമനത്തിനായി പ്രത്യേക ഉപജീവന പദ്ധതികളും നൈപുണ്യ വികസന പരിപാടികളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
ആദ്യഘട്ടത്തിൽ 10 ഹോട്ട്‌സ്‌പോട്ടുകൾ
പദ്ധതി കാലതാമസമില്ലാതെ നടപ്പിലാക്കുന്നതിനായി നിലവിലുള്ള മിഷൻ ഡയറക്ടറേറ്റിനെയാണ് (PMU-WRD) ചുമതലപ്പെടുത്തിയിരിക്കുന്നത്. പഠനങ്ങളുടെ അടിസ്ഥാനത്തിൽ അടിയന്തരമായി ഇടപെടേണ്ട 10 തീരദേശ മേഖലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്:
തിരുവനന്തപുരം - ശംഖുമുഖം
തിരുവനന്തപുരം - വർക്കല
കൊല്ലം - ആലപ്പാട്
ആലപ്പുഴ - വലിയഴീക്കൽ - തൃക്കുന്നപ്പുഴ
എറണാകുളം - വൈപ്പിൻ
തൃശ്ശൂർ - കൊടുങ്ങല്ലൂർ- കയ്പമംഗലം
മലപ്പുറം - പൊന്നാനി
കോഴിക്കോട് - കാപ്പാട്
കണ്ണൂർ - തലശ്ശേരി
കാസർഗോഡ് - വലിയപറമ്പ
ഒരു നിർമ്മാണ പദ്ധതിയെന്നതിലുപരി തീരദേശ ജനതയുടെ ജീവനും സ്വത്തിനും സർക്കാർ ഒരുക്കുന്ന സുരക്ഷാ കവചം കൂടിയാണിത്. കടലാക്രമണങ്ങൾ നാളുകളായി തീരദേശജനതയുടെ അതിജീവനത്തിന് ഭീഷണിയായിരിക്കുമ്പോഴാണ് ശാശ്വത പരിഹാരമെന്ന നിലയ്ക്ക് 4013 കോടിയുടെ വമ്പൻ പദ്ധതി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്.
-
കേരളത്തിലെ രാഷ്ട്രീയ വിഭജനം യഥാര്‍ത്ഥമാണോ? എല്‍ഡിഎഫ്-യുഡിഎഫ് അധികാര സമവാക്യം പറയുന്നത് -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു; തന്റെ മറുപടി ഇതായിരുന്നുവെന്ന് കൃഷ്ണപ്രഭ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം











Click it and Unblock the Notifications