കെഎം ഷാജിക്ക് കുരുക്ക്, വിജിലന്‍സ് ചോദ്യം ചെയ്യും, പിടിച്ചെടുത്ത 50 ലക്ഷത്തിന്റെ കണക്ക് കാണിക്കണം
കോഴിക്കോട്: കെഎം ഷാജിക്കെതിരെ കുരുക്ക് മുറുക്കാന്‍ വിജിലന്‍സ്. അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് വിജിലന്‍സ്. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് വിജിലന്‍സ് ഷാജിക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഷാജിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം അടക്കം ഷാജിക്ക് കാണിക്കേണ്ടി വരും. കണ്ണൂര്‍ ചാലാടിലെയും കോഴിക്കോട് മാലൂര്‍ കുന്നിലെയും വീടുകളില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. എന്നാല്‍ ഇതിനൊക്കെ കണക്കുണ്ടെന്നാണ് ഷാജി പറയുന്നത്. വിദേശ കറന്‍സി കുട്ടികളുടെ ശേഖരത്തിലുള്ളതാണെന്നും ഷാജി പറഞ്ഞിരുന്നു.

ഏപ്രില്‍ 12നായിരുന്നു വിജിലന്‍സ് റെയ്ഡ് നടന്നത്. കണക്കില്‍പ്പെടാത്ത അരക്കോടി രൂപയാണ് പിടിച്ചെടുത്തതെന്നാണ് സൂചന. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഷാജി അന്വേഷണം നേരിടുന്നത്. പ്രാഥമികാന്വേഷണത്തില്‍ ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. കോഴിക്കോട് മൂലര്‍ കുന്നിലെ വീട്ടിലും വിജിലന്‍സ് എത്തിയിരുന്നു. വീടിന്റെ പുറത്തായിരുന്നു ഒന്നരമണിക്കൂറോളം പരിശോധന. പിന്നീട് ഇവര്‍ ഉള്ളില്‍ പരിശോധന നടത്തുകയായിരുന്നു.
ഷാജിക്ക് മുസ്ലീം ലീഗിന്റെ കടുത്ത പിന്തുണയുണ്ട്. മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് തന്നെ വേട്ടയാടുകയാണെന്ന് ഷാജി പറഞ്ഞു. എന്നാല്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സ് പറയുന്നു. എന്നാല്‍ പിടിച്ചെടുത്ത പണം വിജിലന്‍സിന് തിരിച്ച് തരേണ്ടി വരുമെന്ന് ഷാജി പറയുന്നു. 50 ലക്ഷം രൂപയ്ക്ക് രേഖയുണ്ടെന്നും, തന്റെ ബന്ധു സ്ഥലക്കച്ചവടത്തിനായി വീട്ടില്‍ കൊണ്ടുവെച്ച പണമാണെന്നും, രേഖ ഹാജരാക്കാന്‍ രണ്ട് ദിവസത്തെ സമയം നല്‍കണമെന്നും ഷാജി വിജിലന്‍സിനോട് പറഞ്ഞിരുന്നു. 2012നും 2021നും ഇടയിലുള്ള ഒമ്പത് വര്‍ഷം കൊണ്ട് 166 ശതമാനം വര്‍ധനവാണ് ഷാജിയുടെ സ്വത്തിലുണ്ടായിരിക്കുന്നതെന്ന് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.
Recommended Video
കണ്ണൂരിലെ വീട്ടില്‍ നിന്ന് 50 ലക്ഷവും, മാലൂര്‍ കുന്നിലെ വീട്ടില്‍ നിന്ന് 39000 രൂപയുടെ വിദേശ കറന്‍സികളും 400 ഗ്രാം സ്വര്‍ണവും, വിദേശ യാത്രകളുമായി ബന്ധപ്പെട്ട രേഖകള്‍, 72 മറ്റ് രേഖകള്‍ എന്നിവയും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം പരിശോധന റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം വിദേശ കറന്‍സി തിരികെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇവയുടെ ആവശ്യം വന്നാല്‍ ഹാജരാകേണ്ടി വരും. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സത്യവാങ്മൂലവും പിടിച്ചെടുത്ത സ്വര്‍ണവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇതെല്ലാം ഷാജിക്ക് വലിയ കുരുക്കാണ് ഒരുക്കുന്നത്. 160 ഗ്രാമാണ് സത്യവാങ്മൂലത്തിലുള്ളത്. എന്നാല്‍ പിടിച്ചെടുത്തത് 400 ഗ്രാം സ്വര്‍ണമാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications