തൊഴില്‍-താമസ നിയമ ലംഘനം; സൗദിയില്‍ രണ്ട് മാസത്തിനകം പിടിയിലായത് 3.6 ലക്ഷം പേര്
ജിദ്ദ: സൗദിയില്‍ ഇഖാമ, തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കം പോലിസ് പിടികൂടിയത് 3,61,370 പേരെ. ഇവര്‍ക്ക് യാത്രാ, താമസ സൗകര്യങ്ങള്‍ നല്കിയ 745 വിദേശികളെയും 122 സൗദികളെയും സുരക്ഷാ വകുപ്പുകള്‍ പിടികൂടിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിച്ചതിനെ തുടര്‍ന്ന് നവംബര്‍ 15 മുതല്‍ കഴിഞ്ഞ ദിവസം വരെ നടത്തിയ റെയ്ഡുകളിലും പരിശോധനകളിലുമാണ് ഇത്രയും പേര് പിടിയിലായത്.
11 മണിക്കൂർ നീണ്ട കൂടിക്കാഴ്ച, ആണവ പരീക്ഷണം യുഎസിനെ പ്രതിരോധിക്കാൻ, തുറന്ന് പറഞ്ഞ് ഉത്തരകൊറിയ
ഇവരില്‍ 2,17,797 പേര് ഇഖാമ നിയമ ലംഘകരും 1,02,708 പേര് തൊഴില്‍ നിയമലംഘകരും 40,865 പേര് അനധികൃതമായി സൗദിയിലേക്ക് കടക്കാനോ സൗദിയില്‍ നിന്ന് രക്ഷപ്പെടാനോ ശ്രമിച്ചവരുമാണ്. ഇക്കാലയളവില്‍ അനധികൃത രീതിയില്‍ അതിര്‍ത്തി വഴി സൗദിയില്‍നിന്ന് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച 262 പേരും സഊദിയിലേക്ക് നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 4,758 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. നുഴഞ്ഞുകയറ്റക്കാരില്‍ 76 ശതമാനം പേര് യെമനികളും ഇരുപത്തിരണ്ടു ശതമാനം പേര് എത്യോപ്യക്കാരുമാണ്. നുഴഞ്ഞുകയറ്റക്കാരില്‍ 4,741 പേരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 78,135 ഇഖാമ, തൊഴില്‍ നിയമലംഘകരെ ഇതിനകം നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2,528 വനിതകളും 12,340 പുരുഷന്മാരും അടക്കം 14,868 നിയമലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്. 57,440 നിയമലംഘകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. യാത്രാ രേഖകള്‍ക്ക് 49,190 പേരെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കൈമാറി. 58,076 പേരുടെ യാത്രാ രേഖകള്‍ക്കായി എംബസികള്‍ക്ക് വിവരം നല്‍കിയിട്ടുണ്ട്. നിയമലംഘകര്‍ക്കെതിരായ പരിശോധന വരുംദിനങ്ങളില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ആഭ്യന്തരം, തൊഴില്‍, സാമൂഹിക വികസനം, വാണിജ്യം, നിക്ഷേപം തുടങ്ങിയ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് പോലിസ് നിയമലംഘകര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് 29 നായിരുന്നു രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് യൊതൊരു പിഴയും ശിക്ഷാ നടപടികളുമില്ലാതെ രാജ്യം വിടുന്നതിനു മൂന്നു മാസത്തെ പൊതുമാപ്പ് സല്മാന് രാജാവ് പ്രഖ്യാപിച്ചത്. ജൂ 25ന് ഒരുമാസം കൂടി കാലാവധി നീട്ടി നല്കി. എന്നാല്‍ ഇന്ത്യ, പാകിസ്താന്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ എംബസി അധികൃതര്‍ സൗദി തൊഴില്‍, ആഭ്യന്തര മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ പൊതുമാപ്പ് വീണ്ടും നീട്ടി നല്‍കുകയായിരുു. 572,000 പേര് ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി സൗദി അധികൃതര്‍ വ്യക്തമാക്കി.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications