പടികയറിയാല്‍ കിടപ്പറ പങ്കിടാതെ ഇറങ്ങാനാവില്ല, പ്ലേബോയ് മാൻഷനെ കുറിച്ചുള്ള 'ഡേര്‍ട്ടി സീക്രട്ട്സ്'
പ്ലേ ബോയ് മാഗസിൻ സ്ഥാപനിച്ചതിന് ശേഷമായിരുന്നു ഹ്യൂ ഹെഫ്നറുടെ വളർച്ച. പിന്നീട് ഇദ്ദേഹം തന്നെ ഒരു പ്ലേ ബോയ് ആയി മാറി എന്നാണ് ചരിത്രം
പ്ലേ ബോയ് മാഗസിനെ കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ രശ്മി നായര്‍, താന്‍ പ്ലേ ബോയ് മാഗസിന്റെ മോഡല്‍ ആയിരുന്നു എന്ന് അവകാശപ്പെട്ടിരുന്നു.
പ്ലേ ബോയ് മാഗസിന്റെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെടുക എന്നത് ലോകത്തെ സെലിബ്രിട്ടികളുടെ എക്കാലത്തേയും സ്വപ്നമാണ്. മെര്ലിന് മണ്‍റോയില്‍ തുടങ്ങിയ ആ 'ഹോട്ടസ്റ്റ്' ഫോട്ടോകള്‍ ഇപ്പോഴും പലരുടേയും രക്തയോട്ടം കൂട്ടാന്‍ പോന്നവയാണ്.
ആരാണ് ആ പ്ലേ ബോയ് മാഗസിന്റെ പിന്നില്‍ എന്ന് അറിയാമോ? അയാളുടെ പ്രത്യേകതകള്‍ അറിയാമോ... അയാളുടെ പ്ലേബോയ് ബംഗ്ലാവിനെ കുറിച്ച് അറിയാമോ... കേട്ടാല്‍ ശരിക്കും ഞെട്ടിപ്പോകും.

ഹ്യൂ ഹെഫ്നര്‍ എന്നാണ് ആ വ്യക്തിയുടെ പേര്. എസ്ക്വയര്‍ മാഗസിനിലെ കോപ്പി എഡിറ്റര്‍ ആയിട്ടായിരുന്നു തുടക്കം. ശമ്പളത്തിന്റെ പേരില്‍ തെറ്റിപ്പിരിഞ്ഞാണ് ഹെഫ്നര്‍ പ്ലേ ബോയ് മാഗസിന് തുടങ്ങുന്നത്.

1953 ല്‍ ആണ് പ്ലേ ബോയ് മാഗസിന് തുടങ്ങുന്നത്. മെര്ലിന് മണ്‍റോ ആയിരുന്നു ആദ്യത്തെ മോഡല്‍. മണ്‍റോയുടെ നഗ്നചിത്രങ്ങള്‍ തന്നെ!!!

പ്ലേ ബോയ് മാഗസിന് തുടങ്ങിയ ഹെഫ്നര്‍ പിന്നീട് സ്വയം ഒരു പ്ലേ ബോയ് ആയി മാറിയ കാഴ്ചയാണ് ലോകം പിന്നീട് കണ്ടത്. കോടീശ്വരനായി മാറിയ ഹെഫ്നര്‍ പ്ലേ ബോയ് മാന്ഷന് എന്ന പേരില്‍ ഒരു ബംഗ്ലാവ് തന്നെ സ്വന്തമാക്കി

പ്ലേ ബോയ് മാഗസിനെ പോലെ തന്നെ പ്ലേ ബോയ് മാന്‍ഷനും പ്രസിദ്ധമായി. എന്നാല്‍ അത് 'കുപ്രസിദ്ധം' ആയിരുന്നു എന്ന് മാത്രം. എന്തായിരുന്നു ആ ബംഗ്ലാവിനെ കുപ്രസിദ്ധിയ്ക്ക് പിറകില്‍?

പ്ലേ ബോയ് ബംഗ്ലാവില്‍ പ്രവേശിച്ച ഏത് സ്ത്രീയും ഹെഫ്നറിനൊപ്പം കിടക്ക പങ്കിടണം എന്നായിരുന്നത്രെ ചട്ടം. പ്രസിദ്ധ മോഡല്‍ ആയ ഹോളി മാഡിസണ്‍ ആയിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. പ്ലേ ബോയ് മാന്‍ഷനിലെ താമസക്കാരിയായിരുന്നു ഒരിക്കല്‍ ഹോളി മാഡിസണ്‍.

പ്ലേ ബോയ് മാന്ഷനില് കയറിപ്പറ്റുക എന്നത് സ്ത്രീകളെ സംബന്ധിച്ച് വലിയ ആവേശമായിരുന്നു. ഹെഫ്നറുടെ കൈയ്യിലെ പണവും പിന്നെ കിട്ടാന്‍ പോകുന്ന പ്രശസ്തിയും തന്നെ ആയിരുന്നു കാരണം. എന്നാല്‍ പലരും പ്ലേ ബോയ് മാന്ഷനില് ജയിലിലകപ്പെട്ടത് പോലെ ആയിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.

ഹ്യൂ ഹെഫ്നറുടെ കിരാത നിയമങ്ങളായിരുന്നു പ്ലേ ബോയ് ബംഗ്ലാവില്‍ നടപ്പിലാക്കിക്കൊണ്ടിരുന്നത്. രാത്രി ഏഴ് മണിക്ക് മുമ്പായിത്തന്നെ എല്ലാവരും ബംഗ്ലാവില്‍ എത്തണം. അല്ലെങ്കില്‍ ഹെഫ്നര്‍ പിടിച്ച് പുറത്തിടും.

90 വയസ്സുണ്ട് ഹെഫ്നര്‍ക്ക് ഇപ്പോള്‍. തന്റെ പഴയ 'പ്രതാപകാലത്തെ' സെക്സ് വീഡിയോകള്‍ മാന്‍ഷനിലെ താമസക്കാരികളെ കാണിക്കുന്ന സ്വഭാവവും ഹെഫ്നര്‍ക്ക് ഉണ്ടായിരുന്നതായി ഹോളി മാഡിസണ്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

തന്റെ ബംഗ്ലാവിലെ താമസക്കാരികളുടെ പ്ലാസ്റ്റിക് സര്‍ജറി ചെലവുകള്‍ പോലും വഹിച്ചിരുന്നത് ഹെഫ്നര്‍ ആയിരുന്നത്രെ. അഴകളവുകള്‍ കൂട്ടുന്നതിനുള്ള ശസ്ത്രക്രിയകള്‍ ആയിരുന്നു അവിടെ അധികവും നടന്നിരുന്നത്.

പ്ലേ ബോയ് മാന്ഷനില് താമസിച്ച ഓരോ യുവതിയുടേയും ഒപ്പമുള്ള ചിത്രങ്ങള്‍ ഹെഫ്നര്‍ എടുത്ത് സൂക്ഷിച്ചിരുന്നു. അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങളും വിവരണങ്ങളും പോലും ഹെഫ്നര്‍ രേഖപ്പെടുത്തി വച്ചിരുന്നത്രെ.

പ്ലേ ബോയ് മാന്ഷനില് സ്ഥാനമുറപ്പിക്കാന്‍ അവിടെത്തുന്ന പെണ്‍കുട്ടികള്‍ കഠിന ശ്രമങ്ങള്‍ നടത്തിയിരുന്നതായും ഹോളി മാഡിസണ്‍ വെളിപ്പെടുത്തുന്നുണ്ട്. ഹെഫ്നറുടെ അടുത്ത ആളായി നിന്ന് പോവുന്നതിന് പലരും വലിയ മത്സരങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടത്രെ.

പ്ലേ ബോയ് സ്ഥാപകന്‍ ഹ്യൂം ഹെഫ്നര്‍ ഇപ്പോഴും ജീവനോടെയുണ്ട്. 90 വയസ്സാണ് അദ്ദേഹത്തിന് ഇപ്പോള്‍. എന്നാല്‍ പ്ലേ ബോയ് മാന്ഷന് ഇപ്പോള്‍ ആ പഴയ 'പ്രതാപം' ഒന്നും ഇല്ല. കഴിഞ്ഞ വര്‍ഷം ഹെഫ്നര്‍ ആ ബംഗ്ലാവ് വിറ്റു.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications