ബോധരഹിതയായപ്പോള്‍ പീഡിപ്പിച്ചു, കൊന്ന ശേഷം എല്ലുകള്‍ ചവിട്ടി പൊട്ടിച്ചു; ക്രൂര കൊലപാതകം വിവരിച്ച് പ്രതി
ആലപ്പുഴ: കടകരപ്പള്ളിയിലെ നഴ്സിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. തളിശേരിത്തറ ഉല്ലാസിന്റെ മകള്‍ ഹരികൃഷ്ണയെയാണ് കൊല്ലപ്പെട്ട നിലയില്‍ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ സഹോദരി ഭര്‍ത്താവ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റം സമ്മതിച്ച പ്രതി പൊലീസിനോട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്.
ബിഗ് ബോസ് വിജയി മണിക്കുട്ടനല്ല; വൈറലായി ലക്ഷ്മി ജയന്റെ പുതിയ ഫോട്ടോസ്

ശനിയാഴ്ച രാത്രിയോടെയാണ് ഹരികൃഷ്ണ കൊല്ലപ്പെട്ടത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക നഴ്സായി ജോലി ചെയ്യുന്ന ഹരിത ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ പ്രതി രതീഷ് സ്കൂട്ടറില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് തലയ്ക്ക് അടിച്ച് വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.

ഹരികൃഷ്ണയ്ക്ക് ഒപ്പം ജോലി ചെയ്യുന്ന യുവാവുമായുള്ള അടുപ്പം അറിഞ്ഞതിനെ തുടര്‍ന്നാണ് പ്രതി ക്രൂരകൃത്യം ചെയ്തത്. ഇത് ചോദ്യം ചെയ്തുകൊണ്ട് രതീഷ്, മര്‍ദ്ദിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് തല ജനാലയില്‍ ഇടിക്കുകയായിരുന്നു. ബോധരഹിതയായ ഹരികൃഷ്ണ നിലത്തുവീണു.

തുടര്‍ന്ന് പീഡിപ്പിച്ച ശേഷം മൂക്കും വായയും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയതിന് ശേഷം ഹരികൃഷ്ണയുടെ എല്ലുകള്‍ ചവിട്ടിപ്പൊട്ടിക്കുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. മൃതദേഹം മറവ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും മഴ വന്നകോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

വീണ്ടും മുറിയിലേക്കെത്തിച്ചശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു. കുഴിച്ചുമൂടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഹരികൃഷ്ണയുടെ ദേഹത്ത് മണ്ണ് പുരണ്ടത്. തലച്ചോറിലുണ്ടായ രക്തസ്രാവവും ശ്വാസം മുട്ടിച്ചതുമാണ് മരണകാരണമായി പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. ഹരികൃഷ്ണയുടെ സംസ്കാരം ഇന്നലെ നടത്തി.

വിദേശത്ത് നിന്ന് ലഭിച്ച ഇന്റര്‍നെറ്റ് കോളാണ് പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. രതീഷ് ചെങ്ങണ്ടയിലെ ബന്ധുവീട്ടിലുണ്ടാകുമെന്നും അവിടുത്തെ നമ്പര്‍ നല്‍കുകയും ചെയ്യുകയായിരുന്നു. എസ് ഐ ആര്‍എല്‍ മഹേഷിന്റെ ഔദ്യോഗിക നമ്പറിലേക്കാണ് ഫോണ്‍ കോള്‍ വന്നത്. പൊലീസ് എത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച രതീഷിനെ ഓടിച്ചിട്ടാണ് പൊലീസ് പിടികൂടിയത്.

മംഗലാപുരത്തെ സുഹൃത്തിന്റെ അടുത്തേക്ക് പോകാന്‍ ശ്രമിച്ചെന്നും സൂചനയുണ്ടായിന്നു. പൊലീസ് അവിടേക്ക് പോകാനിരിക്കെയാണ് പ്രതി പിടിയിലാകുന്നത്. പ്രതി സ്കൂട്ടറില്‍ കടന്നതിനെ തുടര്‍ന്ന് സമീപ പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പൊലീസ് നിരീക്ഷിച്ചിരുന്നു. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനനമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചതെന്ന് പൊലീസ് അറിയിച്ചു.
മഴക്കാല നടത്തങ്ങൾ; അനശ്വര രാജന്റെ ഇൻസ്റ്റഗ്രാം ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications