കുറ്റിപ്പുറത്ത് കണ്ട വെടിയുണ്ടകളും കുഴിബോംബും പുല്‍ഗാവിലെ ആയുധശാലയിലേത്, ഭാരതപ്പുഴയിലെ വെളളം വറ്റിച്ച് പരിശോധന തുടങ്ങി
മലപ്പുറം: കുറ്റിപ്പുറം പാലത്തിന് സമീപം ഭാരതപ്പുഴയോരത്തുനിന്നും കണ്ടെത്തിയ വടിയുണ്ടകളും കുഴിബോംബും അടക്കമുള്ള ആയുധശേഖരങ്ങള്‍ മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ ആയുധശാലയിലേതെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍. ഇന്നലെ 445 വെടിയുണ്ടകളും ഏതാനും സൈനികോപകരണങ്ങളും കണ്ടെത്തിയതിന് പിന്നാലെ ഇന്നു രാവിലെ നടത്തിയ പരിശോധനയില്‍ സൈനികള്‍ ഉപയോഗിക്കുന്ന അനുബന്ധ ഉപകരണങ്ങള്‍ കൂടി കണ്ടെത്തി. ശേഖരങ്ങള്‍ കണ്ടെത്തിയ മേഖലയില്‍ ഭാരതപ്പുഴയിലെ വെള്ളം വറ്റിച്ചാണ് നിലവില്‍ പരിശോധന നടക്കുന്നത്.
കഴിഞ്ഞ ദിവസം അഞ്ച് കുഴിബോംബുകള്‍ കണ്ടെടുത്ത കുറ്റിപ്പുറം പാലത്തിന് സമീപം പൊലീസ് നടത്തിയ തെരച്ചിലിലിലാണ് ഇന്നലെ 445 വെടിയുണ്ടകളും ഏതാനും സൈനികോപകരണങ്ങളും കണ്ടെത്തിയത്.

ഇന്ന് ഭാരതപ്പുഴയില്‍നിന്നും കണ്ടെത്തിയ സൈനികര്‍ ഉപയോഗിക്കുന്ന ആയുധഉപകരണങ്ങള്‍
ഭാരതപ്പുഴയില്‍ വെളളമുളള ഭാഗത്ത് മുങ്ങല്‍വിദഗ്ദ്ധനെ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് എസ്.എല്‍റൈഫിളില്‍ ഉപയോഗിക്കുന്ന 445 തിരകളും പട്ടാളക്കാര്‍ ഉപയോഗിക്കുന്ന സാന്റ് ബാഗ്, സാന്റ് ചാനല്‍, റൈഫിളിന്റെ വിവിധ ഭാഗങ്ങള്‍, തുടങ്ങിയവ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം കണ്ടെടുത്ത മൈനുകള്‍ക്ക് പുറമേ പുഴയില്‍ വേറെയും ആയുധങ്ങളുണ്ടെന്ന് കുറ്റിപ്പുറം സ്വദേശികളായ യുവാക്കള്‍ നല്കിയ വിവരത്തെ തുടര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. ഇതിന്റെ ഭാഗമായാണ് ഇന്നു കൂടുതല്‍ വിശദമായ പരിശോധന നടക്കുന്നത്.
സൈന്യം ഉപയോഗത്തില്‍ നിന്ന് ഒഴിവാക്കിയ സാമഗ്രികളാണ് കണ്ടെടുത്തവ. വന്‍ പൊലീസ് സംഘത്തിനൊപ്പം ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധനയ്ക്കെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വസ്തുക്കള്‍ സംഘം ശേഖരിച്ചു.പ്രദേശത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് രഹസ്യന്വേഷണ വിഭാഗം എസ്.പി ശശികുമാര്‍, തിരൂര്‍ ഡിവൈ.എസ്.പി ഉല്ലാസ് എന്നിവരും സ്ഥലത്തെത്തി. മലപ്പുറത്തിന്റെ ചുമതലയുളള പാലക്കാട് എസ്.പി പ്രതീഷ് കുമാറും സംഭവസ്ഥലത്തെത്തി.കുറ്റിപ്പുറം പാലത്തിന് താഴെ ഭാരതപ്പുഴയോരത്ത് അഞ്ച് കുഴിബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ മലപ്പുറം ഡി.സി.ആര്.ബി ഡിവൈ.എസ്.പി ജയ്സണ്‍ കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം മഹാരാഷ്ട്രയിലെത്തിയിട്ടുണ്ട്.
പട്ടാളത്തിനായി ബോംബുകള്‍ നിര്‍മ്മിച്ചു നല്കുന്ന കേന്ദ്രത്തിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. മലപ്പുറം പടിഞ്ഞാറ്റുംമുറി ആംഡ് റിസര്‍വ് പൊലീസ് ക്യാമ്പിലേക്ക് മാറ്റിയ കുഴിബോംബുകള്‍ ഇതുവരെ നിര്‍വീര്യമാക്കിയിട്ടില്ല. സൈനിക ഉദ്യോഗസ്ഥരെത്തി ബോംബുകള്‍ പരിശോധിച്ച ശേഷമേ തുടര്‍നടപടികളുണ്ടാവൂ. ചെന്നൈയില്‍ നിന്നുളള നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ വിദഗ്ദ്ധ സംഘം പരിശോധന നടത്തിയിട്ടുണ്ട്. വിദൂരനിയന്ത്രിത സ്ഫോടകവസ്തുവായ ക്ലേമോര്‍ കുഴിബോംബുകളാണ് കണ്ടെടുത്തവ. ഇവയ്ക്ക് പ്രത്യേക സീരിയല്‍ നമ്പരുകള്‍ ഉള്ളതിനാല്‍ ഏതു സൈനിക കേന്ദ്രത്തില്‍ നിന്നുള്ളതാണെന്നു കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
-
സ്വർണ വില സർവ്വകാല റെക്കോഡിൽ; ഇന്ന് പവൻ വില 1.30 ലക്ഷത്തിന് മുകളിൽ,ഗ്രാം വില 16000 കടന്നു -
സ്വർണം പ്രീബുക്ക് ചെയ്ത് ഇനി വാങ്ങാനാവില്ലേ? കടുത്ത തീരുമാനവുമായി വ്യാപാരികളും..'വേറെ രക്ഷയില്ല' -
സ്വർണ വില പവന് ഒറ്റയടിക്ക് 2.35 ലക്ഷമാകും, ഇനി വെറും മാസങ്ങൾ മതി; പുതിയ പ്രവചനം..കോളടിച്ചത് ഇവർക്ക് -
ഡിഗ്രി വിദ്യാഭാസവും സൗജന്യമാക്കി സർക്കാർ; വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷക്കായി 15 കോടി മാറ്റി വയ്ക്കും -
Kerala Budget Live: ശമ്പള പരിഷ്കരണം പ്രഖ്യാപിച്ച് സര്‍ക്കാര്‍, ഡിഗ്രി വരെ സൗജന്യ വിദ്യാഭ്യാസം -
ശമ്പളവും പെന്‍ഷനും കൂടും, ഡിഎ കുടിശ്ശികയും പ്രതീക്ഷിക്കാം; ബജറ്റില്‍ ഉറ്റുനോക്കി സര്‍ക്കാര്‍ ജീവനക്കാര്‍ -
റിപ്പോർട്ടറിന് അടുത്ത അടി, സുജയ പാർവ്വതി മാത്രമല്ല, റിപ്പോർട്ടർ വിട്ട് ജിമ്മി ജെയിംസും! ബിഗ് ടിവിയിലേക്കല്ല -
ശമ്പളം കൂടും; സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം പ്രഖ്യാപിച്ച് സർക്കാർ, കുറഞ്ഞ അടിസ്ഥാനശമ്പളം 31,740 ആകും? -
renu sudhi: മൂന്നാം വിവാഹം? പേരിലെ സുധി മാറ്റുമെന്ന് രേണു സുധി: ഇനി ഒന്നര വര്‍ഷം കൂടിയുണ്ട് -
സ്വര്‍ണവില 2024 ല്‍ ആകെ കൂടിയത് 24%, 2026 ജനുവരി കഴിയും മുമ്പ് 25% കൂടി; എങ്ങോട്ടാണീ പോക്ക്..! -
സ്ത്രീകൾക്ക് 1000 രൂപ ധനസഹായം വൈകില്ല; പദ്ധതിക്കായി 3202 കോടി രൂപ മാറ്റി വച്ചതായി ധനമന്ത്രി -
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്കുള്ള ഓണറേറിയം കൂട്ടും; ക്ഷേമ പെൻഷനിൽ റെക്കോർഡ്












Click it and Unblock the Notifications