എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ മിന്നല്‍ വേഗത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്ത് മുന്നേറ്റത്തിലാണ് ഇടതുപക്ഷം. യുഡിഎഫിന് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനായിട്ടില്ല. എന്‍ഡിഎ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ വികസനം മുന്‍നിര്‍ത്തിയാണ് ഇടതുപക്ഷത്തിന്റെ പ്രചരണം. വികസനത്തുടര്‍ച്ചയ്ക്കായി തുടര്‍ഭരണം ലഭിക്കും എന്നുളള പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ള അടക്കമുളള വിഷയങ്ങളാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കളത്തില്‍ സജീവമാക്കാന്‍ ശ്രമിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസം കോണ്‍ഗ്രസിനും ബിജെപിക്കുമുണ്ട്. ഇതുവരെ പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകളെല്ലാം ഇത്തവണ അതിശക്തമായ മത്സരമാണ് സംസ്ഥാനത്ത് ഉണ്ടാവുക എന്നാണ് പ്രവചിച്ചിരിക്കുന്നത്. 140 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് 71 സീറ്റുകളാണ് വേണ്ടത്. 100 പ്ലസ് എന്ന ലക്ഷ്യത്തോടെയാണ് എല്‍ഡിഎഫും യുഡിഎഫും മുന്നോട്ട് പോകുന്നത്.

അതിനിടെ മാട്രിസ്-ഐഎഎന്‍സ് അഭിപ്രായ സര്‍വ്വേ ഫലം പുറത്ത് വന്നിരിക്കുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് കേരളം കാണാനിരിക്കുന്നത് എന്നാണ് സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്. മാട്രിസ്-ഐഎഎന്‍സ് സര്‍വ്വേ പ്രകാരം ഭരണകക്ഷിയായ ഇടതുപക്ഷത്തിന് നേരിയ മുന്‍തൂക്കം ലഭിച്ചേക്കും. 61 മുതല്‍ 71 സീറ്റുകള്‍ വരെ ഇടതുപക്ഷത്തിന് ലഭിച്ചേക്കാം എന്നാണ് സര്‍വ്വേ പറയുന്നത്.
കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സീറ്റുയര്‍ത്തും. 58 മുതല്‍ 69 വരെ സീറ്റുകള്‍ യുഡിഎഫിന് ലഭിക്കാന്‍ സാധ്യത ഉണ്ടെന്ന് മാട്രിസ്-ഐഎഎന്‍സ് സര്‍വ്വേ പ്രവചിക്കുന്നു. അതേസമയം ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് 2 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വ്വേ ഫലം പറയുന്നു.
നിലവില്‍ സിറ്റിംഗ് എംഎല്‍എമാര്‍ അടക്കം പാര്‍ട്ടികള്‍ മാറുന്ന സാഹചര്യത്തില്‍ ഈ നിലയിലൊരു ഫലം വന്നാല്‍ ഭരണം ആരുടെ കയ്യിലേക്ക് വേണമെങ്കിലും മറിയാം എന്ന സ്ഥിതിയാണ്. ഇടതുപക്ഷത്തിന് 71 സീറ്റാണ് ലഭിക്കുന്നതെങ്കില്‍ അതൊരു സുരക്ഷിത സ്ഥാനമല്ല. ഘടകകക്ഷികളായ പാര്‍ട്ടികളില്‍ നിന്നും എംഎല്‍എമാര്‍ ആരെങ്കിലും കൂറുമാറിയാല്‍ സര്‍ക്കാര്‍ വീഴും. അതുകൊണ്ട് തന്നെ സുരക്ഷതമായ അത്രയും സീറ്റുകളില്‍ വിജയം ഉറപ്പിക്കുക എന്നത് ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്.
-
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
'നിങ്ങളുടെ സ്വന്തം പിണറായി വിജയന്...' വോട്ടര്‍മാരെ പേരെടുത്ത് വിളിച്ച് ധര്‍മടത്ത് മുഖ്യമന്ത്രിയുടെ കത്ത് -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
മുഖ്യമന്ത്രി സ്വന്തം നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തു'; വിമർശിച്ച് കെസി വേണുഗോപാൽ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍














Click it and Unblock the Notifications