യുവാക്കളിൽ ലഹരി ഉപയോഗം വർധിക്കുന്നു: ലഹരി മാഫിയക്കെതിരെ തലശേരിയിൽ ജാഗ്രതാ സമിതികൾ
തലശേരി: തലശേരി നഗരത്തിൽ യുവാക്കൾക്കിടയിൽ പിടിമുറുക്കുന്ന ലഹരി മാഫിയക്കെതിരെ ജനകീയ പ്രതിരോധം ശക്തമാകുന്നു. അതിമാരകമായ ലഹരിമരുന്നുകൾ വിൽപ്പന നടത്തുന്നത് തടയാൻ രാഷ്ട്രിയ പാർട്ടികളും മതസംഘടനകളും സാംസ്കാരിക സംഘടനകളും ചേർന്ന് ജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തലശേരി നഗരത്തിലെ മട്ടാമ്പ്രത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ റോഡരികിൽമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തെത്തുടർന്നാണ് ജനകീയ ജാഗ്രതാ സമിതികൾ രൂപികരിക്കപ്പെട്ടത്. നഗരത്തിലും പരിസരങ്ങളിലും ലഹരി വിൽപ്പന നടത്തുന്നവരെ സമിതി നേരിട്ട് പിടികൂടി പൊലിസിൽ ഏൽപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ഗള്‍ഫ്
ജോലി:
ഖത്തര്‍
ലോകകപ്പ്
ഫുട്ബോളുമായി
ബന്ധപ്പെട്ട്
ഒട്ടേറെ
അവസരങ്ങള്‍...
ഉടന്‍
അപേക്ഷിക്കൂ
ഇതിൻ്റെ
ഭാഗമായിലഹരിക്കടത്ത്
കേസിൽ
പത്ത്
വർഷം
ജയിൽ
ശിക്ഷ
കഴിഞ്ഞ്
പുറത്തു
വന്നയാളെ
തലശേരി
നഗരസഭാ
കൗൺസിലറുടെ
നേതൃത്വത്തിൽ
ജനകീയ
വിചാരണ
ചെയ്തു.
എന്നാൽ,താനിപ്പോൾ
മയക്കുമരുന്ന്
വിൽക്കുന്നില്ലെന്നും
തന്റെ
മകൻ
വിൽക്കുന്നുണ്ടെന്നും
ഇയാൾ
ജയകീയ
വിചാരണക്കിടെ
വീഡിയോയിൽ
വെളിപ്പെടുത്തുന്നുണ്ട്.
ഇയാളും
ആദ്യ
ഭാര്യയും
മകനും
ഇപ്പോഴും
ലഹരിക്കടത്തിൽ
സജീവമാണെന്നാണ്
പോലീസ്
നൽകുന്ന
വിവരം
ബംഗളുരു,
മൈസൂരു
എന്നിവടങ്ങളിൽ
നിന്നാണ്
തലശേരിയിലേക്ക്
ലഹരിയെത്തുന്നത്.
മോദി സര്‍ക്കാറും പിണറായി സര്‍ക്കാറും തമ്മിലുള്ള വ്യത്യാസമെന്താണ്? വിമർശനവുമായി ചാമക്കാല
കഞ്ചാവ്, ബ്രൗൺ ഷുഗർ, ഒപിഎം തുടങ്ങിയ ലഹരി വസ്തുക്കളെല്ലാം തലശേരിയിലെത്തുന്ന വഴികളും വിൽപ്പന നടത്തുന്ന ആളുകളുടെ പേരുകളും ഇയാൾ വിചാരണയ്ക്കിടെ വിശദീകരിക്കുന്നുണ്ട് ഇതു വീഡിയോയിൽ പകർത്തി പോലീസിന് കൈമാറിയിട്ടുണ്ടെന്ന് ജാഗ്രതാ സമിതി പ്രവർത്തകർ പറഞ്ഞു. നൂറു കണക്കിനാളുകളാണ് ലഹരി മാഫിയ തലവനെ പിടികൂടാൻ എത്തിയത്. മുഴപ്പിലങ്ങാട് കാസിമി, റഫു, മുന്ന എന്നിവരാണ് തലശേരിയിൽ ലഹരി വില്പനയിൽ. പ്രധാനികളെന്നും അഴിയൂർ ചുങ്കത്ത് നിന്നാണ് ക്ലോറോഫോം എത്തുന്നതെന്നും ലഹരി മാഫിയ തലവൻ ജനങ്ങളോട് പറയുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന നിരവധി യുവാക്കളുടെ പേര് വിവരങ്ങളും ഇയാൾ പറയുന്ന രംഗം വീഡിയോയിലുണ്ട്.
ലഹരി മാഫിയയുടെ പിടിയിൽ നിന്നും തലശേരിനഗരത്തെ രക്ഷിക്കാൻ നഗരസഭാ കൗൺസിലർ ഫൈസൽ പുനത്തിലിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മക്ക് രൂപം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി ലഹരി മാഫിയയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി പഠിച്ചു വരികയായിരുന്നുവെന്നും വിലപ്പെട്ട വിവരങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ലഹരി മാഫിയയെ ഇല്ലാതാക്കാൻ ശക്തമായ നടപടികളുമായി മുൻപോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം നൂറു
കണക്കിനാളുകളാണ് തലശേരി നഗരത്തിൽ ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ തലവനെ പിടികൂടാൻ എത്തിയത്. മുഴപ്പിലങ്ങാട് കാസിമി, റഫു, മുന്ന എന്നിവരാണ് തലശേരിയിൽ ലഹരി വിൽ പനയിൽ പ്രധാനികളെന്നും അഴിയൂർ ചുങ്കത്ത് നിന്നാണ് ക്ലോറോഫോം എത്തുന്നതെന്നും ലഹരി വിൽപ്പനക്കാരൻ തന്നെ വളഞ്ഞ് ചോദ്യം ചെയ്ത ജനക്കൂട്ടത്തോട് പറയുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന നിരവധി യുവാക്കളുടെ പേര് വിവരങ്ങളും ഇയാൾ പറയുന്ന രംഗവുംവീഡിയോയിലുണ്ട്. തലശേരിയിലെ യുവതലമുറ കഞ്ചാവിനും ബ്രൗൺ ഷുഗറിനുമൊപ്പം ലഹരി കൂട്ടാൻ മോർഫിൻ, ക്ലോറോഫോം എന്നിവ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് മോർഫിൻ ഗുളികകൾ മലബാറിൽ എത്തുന്നത്. കേരളത്തിൽ മോർഫിന്‍ മെഡിക്കൽ ഷോപ്പുകളിൽ കർശന നിയന്ത്രണമാണുള്ളത്.
ഡോക്ടർമാർക്കുപോലും മോർഫിൻ ഉപയോഗിക്കുന്നതിന് പ്രത്യേക രജിസ്റ്റർ തന്നെയുണ്ട്. എന്നാൽ കർണാടകയിൽ ഓൺലൈൻ ഫാർമസിയുടെ മറവിലാണ് മോർഫിൻ കച്ചവടം നടക്കുന്നത്. ബേക്കറി വ്യാപാര മേഖലയുമായി ബന്ധപ്പെട്ട ചിലർ മോർഫിൻ ഉൾപ്പെടെയുള ലഹരിക്കടത്തിന് പിന്നിലുളളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തലശേരിയിൽ പിടിമുറുക്കിയ ലഹരി മാഫിയക്കെതിരെ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ബോധവൽക്കരണ സമ്മേളനവും പദയാത്രയും നടത്തിയിരുന്നു. എഎ റഹീമിൻ്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.