സൌജന്യ റെംഡിസിവിർ വാക്സിൻ വിതരണം: ബിജെപിക്കെതിരെ ആപ്പ്, വിശദീകരണം നൽകി മുഖ്യമന്ത്രി
ദില്ലി: സൌജന്യ റെംഡിസിവിർ വാക്സിൻ വിതരണ വിഷയത്തിൽ ബിജെപി ഗുജറാത്ത് യൂണിറ്റിനെതിരെ ആം ആദ്മി പാർട്ടി. ദുരന്തങ്ങൾ അവസരമാക്കുന്ന മോദിയുടെ തന്ത്രം തന്നെയാണ് ബിജെപി പയറ്റുന്നത്. രാജ്യത്ത് കൊവിഡ് വാക്സിന്റെ ദൌർലഭ്യം അനുഭവപ്പെടുന്നതിനിടെ ബിജെപിയുടെ സൂറത്ത് യൂണിറ്റ് 5000 ഡോസ് റാംഡെസിവിർ വാക്സിനാണ് ഉൽപ്പാദിപ്പിച്ചിട്ടുള്ളത്. എന്നാൽ ബിജെപിയുടെ കൈവശമുള്ള വാക്സിൻ സർക്കാർ നൽകിയിട്ടുള്ള വാക്സിൻ ശേഖരത്തിൽ നിന്നല്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി വ്യക്തമാക്കിയിട്ടുണ്ട്.
അപൂർവ്വ നേട്ടവുമായി റംസാന്‍! ബിഗ് ബോസില്‍ ഒരു റിസ്‌കും ഇല്ലാതെ 77 ദിവസം ഉറപ്പിച്ചു... അതെങ്ങനെ?
വെള്ളിയാഴ്ചയാണ് ബിജെപി 5000 ഡോസ് റെംഡെസിവിർ വാക്സിൻ വാങ്ങിയത്. തുടർന്ന് ഇത് സൂറത്ത് ബിജെപി ഓഫീസിൽ നിന്ന് ആവശ്യക്കാർക്ക് സൌജന്യമായി കുത്തിവയ്പ്പുകൾ നൽകുമെന്ന് ബിജെപി ഗുജറാത്ത് മേധാവി സി ആർ പാട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സൂറത്തിലെ ആശുപത്രിയിൽ വെച്ച് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുയായിരുന്നു. എൻസിപി, ആം ആദ്മി പാർട്ടി വിമർശിച്ചത്.
Recommended Video
ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാക്സിൻ നൽകുന്നതിനായി സർക്കാർ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സൂറത്തിന് വേണ്ടി നീക്കിവച്ചിരിക്കുന്ന വാക്സിനുമായി ബിജെപിയുടെ വാക്സിൻ വിതരണത്തിന് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഗുജറാത്തിലെ അയൽ മഹാരാഷ്ട്രയിലും കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണിത്.
അതീവ ഗ്ലാമറസായി മോക്ഷിത രാഘവ്; ബിച്ച് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ