എംപിമാർക്കെതിരായ മർദ്ദനം: പൊലീസിനോട് വിശദീകണം തേടി ലോക്സഭാ സ്പീക്കർ
ദില്ലി: സില്‍വർ ലൈനിനെതിരായ പ്രതിഷേധത്തിനിടെ കേരളത്തില്‍ നിന്നുള്ള യു ഡി എഫ് എംപിമാരെ കയ്യേറ്റം ചെയ്ത ദില്ലീസ് പൊലീസിന്റെ നടപടിയില്‍ പ്രതിഷേധവുമായി ലോക്സഭ സ്പീക്കർ ഓംപ്രകാശ ബിർള. ഡൽഹി പൊലീസ് കമീഷണർ രാജേഷ് അസ്താനയെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന് അദ്ദേഹം വ്യക്തമാക്കി. കയ്യേറ്റത്തിന് പിന്നാലെ കോണ്‍ഗ്രസ് എംപിമാരെ സ്പീക്കർ തന്റെ ചേമ്പറിലേക്ക് വിളിച്ച് വരുത്തിയിരുന്നു. സംഭവിക്കാന്‍ പാടില്ലാത്ത കാരക്യമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും എംപിമാർക്കെതിരെ ഉണ്ടായതെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി.
പോലീസിന്റെ കയ്യേറ്റം ലോക്സഭയിലും എംപിമാർ ഉന്നയിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു ചേംബറിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചത്. കെ റെയിൽ പദ്ധതി തടയണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ച യു ഡി എഫ് എംപിമാരെ ദില്ലി പൊലീസ് കയ്യേറ്റം ചെയ്യുകയായിരുന്നു. എം.പിമാരാണെന്ന ഐ.ഡി കാർഡ് കാണിച്ചിട്ടും ഇവരെ വെറുതെ വിട്ടില്ല.

സംഭവത്തില്‍ വിശദീകരണവുമായി ഡല്‍ഹി പൊലീസും രംഗത്ത് എത്തിയിട്ടുണ്ട്. പേരും വിവരങ്ങളും വെളിപ്പെടുത്താതെ ചിലര്‍ പാര്‍ലമെന്റ് വളപ്പിനുള്ളില്‍ കയറാന്‍ ശ്രമിച്ചെന്നും ഇവരെ തടയുക മാത്രമാണ് ചെയ്തതതെന്നാണ് ദില്ലി പൊലീസ് വിശദീകരിക്കുന്നത്. ആരെയും കൈയേറ്റം ചെയ്തിട്ടില്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെറെയില്‍ പദ്ധതിക്കെതിരെ വിജയ് ചൗക്കില്‍ പ്രതിഷേധിക്കുകയായിരുന്ന എംപിമാരെയാണ് ഡല്‍ഹി പൊലീസ് മര്‍ദ്ദിച്ചത്
അതേസമയം, സംഭവത്തെ കോണ്‍ഗ്രസ് നേതാക്കള്‍ രൂകഷമായ ഭാഷയില്‍ വിമർശിച്ചു. സിൽവർ ലൈനിനെതിരെ പാർലമെൻ്റിനു മുന്നിൽ സമരം നടത്തിയ വനിതകളടക്കമുള്ള എം പിമാരെ പോലീസ് മർദ്ദിച്ച സംഭവം കിരാത നടപടിയാണെന്നാണ് രമേശ് ചെന്നിത്തല എംപി പ്രതികരിച്ചത്. ജനാധിപത്യത്തിലെ എതിർശബ്ദങ്ങളെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്താമെന്ന് മോദിയും അമിത് ഷായും കരുതേണ്ട .എം പിമാർ എന്ന പരിഗണനപോലും നൽകാതെയാണു പോലീസിൻ്റെ ഈ കിരാത നടപടിയെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യയിലെങ്ങും പോലീസിനെയും സ്വന്തം അണികളെയും ഉപയോഗിച്ച് ഇത്തരത്തിൽ പ്രതിഷേധിക്കുന്നവരുടെ വായ് മൂടിക്കെട്ടാനാണ് ബി.ജെ.പി. സർക്കാർ ശ്രമിക്കുന്നത്.
അതിൻ്റെ ഒരു തുടർക്കഥയാണു ഇന്നു എം പിമാർക്കെതിരെ നടന്നത്. ഇതേ സമീപനം തന്നെയാണു കേരളത്തിൽ പിണറായി സർക്കാർ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. പിണറായി മോദിയെ കണ്ട ദിവസം തന്നെ ഇത് സംഭവിച്ചു എന്നത് ശ്രദ്ധേയമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications