നദ്ദയും യോഗിയുമടക്കം 29 ദേശീയ നേതാക്കള്‍, 40 മണ്ഡലങ്ങള്‍..; ഒറ്റ ദിവസം ബിജെപിയുടെ ഹിമാലയന്‍ പ്രചരണം
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കാടിളക്കിയുള്ള പ്രചരണവുമായി ബി ജെ പി. സംസ്ഥാനത്തെ നേതാക്കളെ കൂടാതെ ദേശീയ നേതാക്കളില്‍ ഭൂരിഭാഗവും ഗുജറാത്തില്‍ ക്യാംപ് ചെയ്യുകയാണ്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം അവസാനിക്കാന്‍ 10 ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ബി ജെ പിയുടെ നേതാക്കള്‍ ഒന്നടങ്കം സംസ്ഥാനത്ത് സജീവമായിരിക്കുന്നത്.
പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ള ബി ജെ പി ദേശീയ നേതാക്കള്‍ ഡിസംബര്‍ ഒന്നിന് ആദ്യഘട്ടത്ത വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ 40 ഇടത്തും കേന്ദ്രീകരിച്ചിരിക്കുകയാണ്. 40 ലധികം പൊതുയോഗങ്ങളില്‍ 15 ദേശീയ ബി ജെ പി നേതാക്കളാണ് കഴിഞ്ഞ ദിവസം സംസാരിച്ചത്.

ജെ പി നദ്ദയെ കൂടാതെ കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നരേന്ദ്ര സിംഗ് തോമര്‍, അനുരാഗ് താക്കൂര്‍, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ് (ഉത്തര്‍പ്രദേശ്), ഹിമന്ത ബിശ്വ ശര്‍മ്മ (അസം), ശിവരാജ് സിംഗ് ചൗഹാന് (മധ്യപ്രദേശ്), ബി ജെ പി യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ, ലഡാക്കില്‍ നിന്നുള്ള ബി ജെ പി എം പി ജംയാങ് സെറിംഗ് നംഗ്യാല്‍ എന്നിവരാണ് സംസ്ഥാനത്തെ പ്രചരണം നയിക്കുന്നത്.

ഓരോ നേതാക്കള്‍ക്കും കൃത്യമായ മണ്ഡലങ്ങള്‍ പ്രചരണത്തിനായി നല്‍കിയിട്ടുണ്ട് എന്നും മികച്ച ആസൂത്രണത്തോടെയാണ് ബി ജെ പി തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നും സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ബി ജെ പി നേതാവ് പറഞ്ഞു. 2012 മുതല്‍, അവരുടെ സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ദേശീയ നേതാക്കളെ കൊണ്ടുവരാനുള്ള തന്ത്രം തങ്ങള്‍ നടപ്പിലാക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗി ആദിത്യനാഥ് ഗുജറാത്തില്‍ വന്ന് ബി ജെ പിക്ക് കീഴില്‍ മാത്രമേ ആളുകള്‍ സുരക്ഷിതരാണെന്ന് തോന്നുന്നുള്ളൂ എന്ന് പറയുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ജെ പി നദ്ദയെപ്പോലുള്ള നേതാക്കളെ ഗുജറാത്തികളല്ലാത്തവരുടെ ജനസംഖ്യ കൂടുതലുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത് അവരുടെ വോട്ട് നേടാനുള്ള ഫലപ്രദമായ തന്ത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കും ഗുജറാത്തില്‍ പ്രത്യേക ആരാധകവൃന്ദമുണ്ട്. നവസാരി, അങ്കലേശ്വര്‍, രാജ്കോട്ട് (കിഴക്ക്) എന്നിവിടങ്ങളില്‍ ജെ പി നദ്ദയ്ക്കായി മൂന്ന് റാലികളാണ് ബി ജെ പി ആസൂത്രണം ചെയ്തിരിക്കുന്നത്. നവ്സാരിയില്‍ നടത്തിയ പ്രസംഗത്തില്‍, ഹിന്ദുത്വ സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കറെക്കുറിച്ചുള്ള പ്രസ്താവനയുടെ പേരില്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച നദ്ദ കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ കീഴിലുള്ള വികസനത്തെക്കുറിച്ചും ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ഗുജറാത്ത് കര്‍ഫ്യൂ സംസ്ഥാനമായാണ് അറിയപ്പെട്ടിരുന്നത് എന്നും നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന് ശേഷം കര്‍ഫ്യൂ ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം സവര്‍ക്കറെക്കുറിച്ചുള്ള പരാമര്‍ശത്തിന് ശിവരാജ് സിംഗ് ചൗഗാനും രാഹുലിനെ കടന്നാക്രമിച്ചു. കോണ്‍ഗ്രസ് സ്വാതന്ത്ര്യ സമര സേനാനികളെ മുന്‍പും അപമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാങ്കനീര്‍, ജഗാഡിയ, ചോര്യസി മണ്ഡലങ്ങളിലെ യോഗങ്ങളില്‍ ആണ് യോഗി ആദിത്യനാഥ് സംസാരിച്ചുത്. ഇത് വികസനവും നാശവും തമ്മിലുള്ള പോരാട്ടമാണ്, വിശ്വാസത്തോടുള്ള ബഹുമാനവും അനാദരവും തമ്മിലുള്ള പോരാട്ടമാണ്, ദേശസ്നേഹവും തീവ്രവാദവും തമ്മിലും, ദേശീയരും ദേശവിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് എന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.

രാജ്യത്തിന് വികസനവും സമൃദ്ധിയും സുരക്ഷയും നല്കാന് കഴിയാത്തതിനാല്‍ കോണ്‍ഗ്രസിനെ നര്‍മ്മദയില്‍ മുക്കണമെന്നും ആദിത്യനാഥ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മൂന്ന് പൊതുയോഗങ്ങള്‍ അഭിസംബോധന ചെയ്യാന്‍ നിശ്ചയിച്ചിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ റദ്ദാക്കേണ്ടി വന്നു. ദേശീയ നേതാക്കളെ കൂടാതെ 14 സംസ്ഥാന നേതാക്കളും 36 നിയമസഭാ മണ്ഡലങ്ങളിലായി കഴിഞ്ഞ ദിവസം പ്രചരണത്തിനുണ്ടായിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications