തൊഴില്‍ തട്ടിപ്പ്; സരിതയുടെ വാദങ്ങള്‍ പൊളിയുന്നു, കൂടുതല്‍ തെളിവ് പുറത്തുവിടും, വെട്ടിലായി സിപിഎം
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ സിപിഎമ്മിന് കനത്ത തിരിച്ചടിയായി വിവാദം. പിന്‍വാതില്‍ നിയമനങ്ങള്‍ സിപിഎമ്മിന്റെ അറിവോടെയാണെന്ന് അവകാശപ്പെടുന്ന സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ ശബ്ദ രേഖയാണ് സിപിഎമ്മിനെയും സര്‍ക്കാരിനെയും വെട്ടിലാക്കി പുറത്തുവന്നിരിക്കുന്നത്.
കമ്മിഷനായി ലഭിക്കുന്ന പണം പാര്‍ട്ടിക്കും ഉദ്യോഗസ്ഥര്‍ക്കുമായും വീതിക്കുമെന്നും സിപിഎമ്മിന് തന്നെ പേടിയാണെന്നും സരിതയുടെതെന്ന പേരില്‍ പുറത്തുവന്ന ശബ്ദ രേഖയില്‍ പറയുന്നു. തൊഴില്‍ തട്ടിപ്പിന് ഇരയായ യുവാവിനൊടാണ് സരിത ഇക്കാര്യം വെളിപ്പെടുത്തുന്നത്. എന്നാല്‍ ശബ്ദ രേഖ തന്റേതല്ലെന്നാണ് സരിത പറയുന്നത്. എന്നാല്‍ പരാതിക്കാര്‍ പണം ഇടപാടിന്റെ തെളിവുകള്‍ പുറത്തുവിട്ടു.
നെയ്യാറ്റിന്‍കര സ്വദേശി അരുണിന് ബെവ്‌കോയില്‍ നിയമനം ഉറപ്പ് നല്‍കികൊണ്ടുള്ള സംഭാഷണത്തിലാണ് സരിത ഇക്കാര്യം വ്യക്തമാക്കുന്നത്. പാര്‍ട്ടി അജണ്ട പ്രകാരമാണ് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നതെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ഒരു കുടുംബത്തിലെ ആള്‍ക്ക് ജോലി ശരിയാക്കി നല്‍കിയാല്‍ ആ കുടുംബം പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് സരിത പറയുന്നത്. ശബ്ദ രേഖ പുറത്തുവന്നതിന് പിന്നാലെ ഇത് തന്റേതല്ലെന്നും പരാതിക്കാരനെ അറിയില്ലെന്നും ഗൂഢാലോചനയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും വാദിച്ച് സരിത രംഗത്തെത്തി.
പണം ഇടപാട് നടത്തിയതിന്റെയും വാട്‌സാപ്പ് ചാറ്റിന്റെയും വിവരങ്ങള്‍ പരാതിക്കാരന്‍ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 25നാണ് സരിത അരുണിന് അക്കൗണ്ട് നമ്പര്‍ വാട്‌സാപ്പില്‍ അയച്ച് നല്‍കിയത്. അന്ന് തന്നെ 99,500 രൂപ കൈമാറിയതിന്റെ ബാങ്ക് സ്ലിപ്പ് കൈവശമുണ്ട്. പിന്നീട് പോലീസില്‍ പരാതി നല്‍കിയപ്പോള്‍ കേസ് പിന്‍വലിക്കുന്നതിന് 50000 രൂപ തിരികെ നല്‍കിയെന്നും അരുണ്‍ പറയുന്നു. സംഭവത്തില്‍ സരിതയുടെ പങ്കിന് കൂടുതല്‍ തെളിവുകളുണ്ടെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് അരുണ്‍ പറഞ്ഞു. അതേസമയം, സരിതയെ സംരക്ഷിക്കുന്നത് സി പി എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അഹാന, ബോബി ചെമ്മണ്ണൂര്‍, സുബി, ഹെലന്‍ ഓഫ് സ്പാര്‍ട്ട, ബിഗ് ബോസ് ത്രീയില്‍ ഇവരെ കണ്ടേക്കും!!
ബിന്ദു കൃഷ്ണ ചാത്തന്നൂരിൽ?ശൂരനാട് രാജശേഖരന് രാജ്യസഭ സീറ്റ്;കൊല്ലത്ത് പ്രശ്നപരിഹാരത്തിന് പുതിയ നീക്കം