എറണാകുളത്ത് അതിഥി തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ തുടങ്ങി, സ്‌പോട്ട് രജിസ്‌ട്രേഷന്‍ സംവിധാനവും
കൊച്ചി: എറണാകുളം ജില്ലയിലെ അതിഥിതൊഴിലാളികള്‍ക്ക് കോവിഡ് വാക്‌സിനേഷന് തുടക്കമായി. കളമശ്ശേരി, എരുമത്തല, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലാണ് വാക്‌സിനേഷന്‍ ആരംഭിച്ചത്.കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് എത്തുന്ന തൊഴിലാളികള്‍ക്കാണ് വാക്‌സിനേഷന് മുന്‍ഗണന നല്‍കുന്നത്.തുടര്‍ന്ന് ക്യാമ്പുകളിലെത്തുന്ന തൊഴിലാളികള്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി വാക്‌സിന്‍ നല്‍കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ പി. എം. ഫിറോസ് അറിയിച്ചു.
അതേസമയം കോവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ ഒഴിവുള്ളത് 3796 കിടക്കകള്‍. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5968 കിടക്കകളില്‍ 2172 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയര്‍ സെന്റെറുകളിലായി 2887 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 904 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ ഇത്തരം 70 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 1983 കിടക്കള്‍ ഒഴിവുണ്ട്.
ജില്ലയില്‍ ബി.പിസി.എല്‍, ടിസി.എസ് എന്നീ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 54 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 3 പേര്‍ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 13 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 956 കിടക്കകള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 445 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ 511 കിടക്കള്‍ വിവിധ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ലഭ്യമാണ്.
Recommended Video
ആകാശത്ത്
കൗതുകക്കാഴ്ചയായി
സ്‌ട്രോബറി
മൂണ്‍-
ചിത്രങ്ങള്‍
ആരോഗ്യവിഭാഗത്തിന്റെ
നേതൃത്വത്തില്‍
14
കേന്ദ്രങ്ങളിലായി
സജ്ജമാക്കിയ
കോവിഡ്
സെക്കന്റ്
ലൈന്‍
ട്രീറ്റ്‌മെന്റ്
സെന്റെറുകളില്‍
727
കിടക്കള്‍
സജ്ജമാക്കി.
ഇവിടങ്ങളില്‍
311
പേര്‍
ചികിത്സയിലാണ്.
ജില്ലയില്‍
416
കിടക്കള്‍
വിവിധ
സെക്കന്റ്
ലൈന്‍
ട്രീറ്റ്‌മെന്റ്
സെന്ററുകളിലായി
ലഭ്യമാണ്.
കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള 18 സര്‍ക്കാര്‍ ആശുപത്രികളിലായി 1344 കിടക്കള്‍ സജ്ജമാണ്. ഇവിടങ്ങളില്‍ നിലവില്‍ 509 പേര്‍ ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാന്‍ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 835 കിടക്കകളും ലഭ്യമാണ്.
അതീവ ഗ്ലാമറസായി വീണ്ടും സോഫിയ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ