മധ്യപ്രദേശിൽ ബിജെപിയുടെ മുഖ്യ'തന്ത്രം'എന്ത്? അഭ്യൂഹം ശക്തം..ലക്ഷ്യം 200 സീറ്റ്
ദില്ലി: 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു മധ്യപ്രദേശിൽ ബി ജെ പി നേരിട്ടത്. 15 വർഷത്തെ ബി ജെ പി ഭരണം അവസാനിപ്പിച്ച് കോൺഗ്രസ് അധികാരം പിടിച്ചെടുക്കുകയായിരുന്നു. കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുകയും ചെയ്തു.
114 സീറ്റുകൾ നേടിയ കോൺഗ്രസ് സ്വതന്ത്രരുടെ കൂടി പിന്തുണയോടെയായിരുന്നു അധികാരത്തിലേറിയത്. എന്നാൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട ഭരണം തിരിച്ച് പിടിക്കാൻ ബി ജെ പി പതിനെട്ടടവുകളുമായി ഇറങ്ങി. 2019 ൽ കോൺഗ്രസിലെ അസ്വാരസ്യങ്ങൾ മുതലെടുത്ത ബി ജെ പി യുവ നേതാവായ ജ്യോതിരാദിത്യ സിന്ധ്യയേയും അദ്ദേഹത്തിന് ഒപ്പമുള്ള 24 ഓളം എം എൽ എമാരേയും ബി ജെ പിയിലേത്തിച്ചു. മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ കടുത്ത ആത്മവിശ്വാസത്തിലാണ് നേതൃത്വം. ഇത്തവണ 200 സീറ്റുകൾ നേടുമെന്നാണ് ബി ജെ പി അവകാശവാദം.

മധ്യപ്രദേശിൽ ഗുജറാത്ത് ആവർത്തിക്കുമെന്നാണ് ബി ജെ പി നേതാക്കൾ അവകാശപ്പെടുന്നത്. റെക്കോഡ് വിജയമായിരുന്നു ബി ജെ പി കോട്ടയായ ഗുജറാത്തിൽ ഇക്കുറി പാർട്ടി നേടിയത്. സമാന തന്ത്രങ്ങൾ മധ്യപ്രദേശിലും പയറ്റുമെന്നും 230 ൽ 200 സീറ്റുകളും നേടുമെന്നും നേതാക്കൾ അവകാശപ്പെട്ടു. 51 ശതമാനം വേട്ട് വിഹിതം നേടാൻ സാധിക്കുമെന്നും ബി ജെ പി നേതാക്കൾ പറയുന്നു. എന്നാൽ മധ്യപ്രദേശിൽ ബി ജെ പിക്ക് അത്തരമൊരു വിജയം നേടിയെടുക്കാനാകുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്ന ചോദ്യം. ബി ജെ പിയിലെ ആഭ്യന്തര തർക്കങ്ങൾ തന്നെയാണ് ഇതിന് പ്രധാന കാരണം.

സംഘടന തലത്തിലും സർക്കാരിലും വലിയൊരു പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യം ഇതിനോടകം തന്നെ ഒരു വിഭാഗം നേതാക്കൾ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി എംഎൽഎമാർ ദേശീയ അധ്യക്ഷന് കത്തെഴുതുകയും ചെയ്തു. ഇതോടെ തിരഞ്ഞെടുപ്പിന് മുൻപ് ഗുജറാത്തിൽ നടപ്പാക്കിയതിന് സമാനമായി സർക്കാരിനെ മാറ്റുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെയും പാർട്ടിയിൽ വികാരം ശക്തമാണ്. യുവ നേതാക്കളെ ഇത്തവണ ഉയർത്തിക്കാട്ടണമെന്നതാണ് നേതാക്കളുടെ ആവശ്യം. ജ്യോതിരാധിത്യ സിന്ധ്യ അടക്കമുള്ളവരുടെ പേരുകൾ നേതാക്കൾ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ചൗഹാനെ മാറ്റുന്നതിനോട് ദേശീയ നേതൃത്വത്തിനും താത്പര്യം ഉണ്ടെന്നാണ് സൂചന.

2019 ൽ ഓപ്പറേഷൻ താമരയിലൂടെ ബി ജെ പി അധികാരം നേടിയെടുത്തപ്പോൾ ചൗഹാനെ മാറ്റാനുള്ള ആലോചനകൾ ദേശീയ നേതൃത്വം നടത്തിയിരുന്നു.എന്നാൽ മുൻ മുഖ്യമന്ത്രിയും ജനകീയ മുഖമായ ശിവരാജ് സിംഗ് ചൗഹാനെ മാറ്റിനിർത്താനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പാർട്ടിയിൽ ഒരുവിഭാഗം രംഗത്തെത്തി. ഇതോടെയായിരുന്നു ചൗഹാനെ തന്നെ മുഖ്യമന്ത്രിയായി നിയമിച്ചത്. പക്ഷേ ചൗഹാന്റെ നേതൃത്വത്തിൽ ഇനി തിരഞ്ഞെടുപ്പിനെ നേരിടുന്നത് തിരിച്ചടിയാകുമെന്നാണ് നേതാക്കളിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ നിലപാട് നിർണായകമാകും.

അതിനിടെ സ്ഥാനാർത്ഥി നിർണയത്തിലും ഇക്കുറി കടുത്ത നിലപാട് സ്വീകരിക്കണമെന്നുള്ള നിർദ്ദേശങ്ങളും ഉയർന്നിട്ടുണ്ട്. ജനപ്രീതി ഇല്ലാത്ത സിറ്റിംഗ് എം എൽ എമാർക്ക് അടക്കം സിറ്റ് നൽകാതിരുന്ന ഗുജറാത്ത് തന്ത്രം മധ്യപ്രദേശിലും നടപ്പാക്കണമെന്നതാണ് ആവശ്യം. എന്നാൽ അത്തരത്തിലൊരു തീരുമാനത്തിലേക്ക് കടന്നാൽ വിമത നീക്കം രൂക്ഷമായേക്കുമെന്ന് നേതൃത്വം ആശങ്കപ്പെടുന്നുണ്ട്. ഹിമാചലിൽ വിമത പടയാണ് ബി ജെ പിയുടെ അധികാര തുടർച്ചയെന്ന മോഹത്തിന് തട തീർത്തത് എന്നിരിക്കെ തർക്കങ്ങൾക്ക് വഴി നൽകാതെ കാര്യങ്ങളെ കരുതലോടെ നേരിടാനാണ് നേതൃത്വത്തിന്റെ തീരുമാനം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications